MALAYALAM-LATEST-NEWSഉപ്പിലിട്ടതല്ല; ആസിഡിൽ ഇട്ടത്.
വില്ലൻ വീര്യം കൂടിയ ആസിഡ്
കോഴിക്കോട് ബീച്ചിലെ തട്ടുകട യിൽനിന്നു കുട്ടികൾ ആസിഡ് കുടിക്കാനിടയാ യ സാഹചര്യത്തിൽ സമഗ്ര അന്വേഷണത്തിനു ഭക്ഷ്യസുരക്ഷാ വകുപ്പ്. സംഭവമുണ്ടായ വരക്കൽ ബീച്ച് പ്രദേശത്തെ തട്ടുകടകളിൽ ഉപ്പിലിട്ടതും വിനാഗിരിയിൽ ഇട്ടതും ഇവ തയാറാക്കാൻ ഉപ യോഗിച്ചു വരുന്ന ലായിനി, ഉപ്പിലിട്ട പഴങ്ങൾ എ ന്നിവയുടെ അഞ്ച് സാമ്പിളുകൾ വിശദമായി പ രിശോധനക്കയച്ചു. ഇതിന്റെ ഫലം ഇന്നു വരും. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശ നമാക്കും.
ഭക്ഷ്യ സുരക്ഷ സുരക്ഷ ഗുണ നിലവാര നിയ മ പ്രകാരം 3.75 ശതമാനം അസിറ്റിക് ആസിഡ് പാടുള്ളന്നിരിക്കെ പഴങ്ങളിൽ വേഗത്തിൽ ഉപ്പ് പിടിക്കാനായി ലായിനിയുടെ അമ്ലത്തം കൂട്ടുന്ന തിനായി നേർപ്പിക്കാത്ത അസിറ്റിക് ആസിഡ് പയോഗിക്കാറുണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തി ലാണ് സാമ്പിളുകൾ ശേഖരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും കോഴിക്കോട് ഫുഡ് സേ ഫ്റ്റി ഓഫീസർ വിമൽ
അതേസമയം, കുട്ടി കുപ്പിവെള്ളമെന്നു കരുതി വിനാഗിരി എടുത്തു കഴിച്ചതാണ് അപകടകാ രണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീര്യം കൂടിയ അസ്റ്റിക് ആസിഡ് കടകളിൽ സ്റ്റോക്ക് ചെയ്തു വയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഫുഡ് സേഫ്റ്റി -കോർപറേഷൻ ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത സ്ക്വാഡ് പരിശോധന ശക്ത മാക്കുമെന്ന് ഇരു വിഭാഗങ്ങളുടെയും മേധാവികൾ അറിയിച്ചു. അതേസമയം നേരത്തെ തന്നെ ഇക്കാര്യത്തെകുറിച്ചു സ്പെഷൽ ബ്രാഞ്ച് റിപ്പോർ ട്ട് നൽകിയിരുന്നുവെങ്കിലും തുടർ നടപടികൾ ഉ ണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. കച്ചവടക്കാരെ ദ്രോഹിക്കുന്നു എന്ന രീതിയിൽ പ്രചാരണം വന്നതോടെ പരിശോധനയും നില കയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ