Latest Malayalam news-മൂന്നു വയസുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു
മൂന്നു വയസുകാരിയുടെ നില അതീവഗുരുത രമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. ഇടതുകൈയിൽ രണ്ട് ഒടി വുകളും ശരീരത്തിൽ പുതിയതും പഴയതു മായ മുറിവുകളുമുണ്ട്. മുഖത്തടക്കം പൊള്ള ലേറ്റ പാടുകളുമുണ്ട്. വെന്റിലേറ്ററിലുള്ള കു ട്ടിയുടെ നില അടുത്ത 72 മണിക്കൂർ വളരെ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിchu
ശിശുക്ഷേമസമിതി അംഗങ്ങൾ ഇന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു വയസുകാരിയെ കാണും. കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് നിലവിൽ
ആശുപത്രിയിൽ ഉള്ളത്. ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ് കുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിക്കുമെന്നും സ്ഥിതീകരിക്കാത്ത വാർത്തകളുണ്ട്.
ആശുപത്രിയിൽ കഴിയുന്ന മൂന്നു വയസു കാരിയുടെ അമ്മയുടെ സഹോദരിയും ഭർ ത്താവും ഒളിവിൽ പോയതായി സൂചന. നി ലവിൽ ഇവർ പ്രതികളല്ലെന്ന് തൃക്കാക്കര പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. കുട്ടിയു ടെ ബന്ധുക്കളിൽ നിന്ന് തന്നെയായിരിക്കും മർദനമേറ്റിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.
കുട്ടി അപസ്മാരം വന്ന് വീണപ്പോൾ ഉ ണ്ടായ പരിക്കാണെന്നായിരുന്നു ബന്ധുക്ക ആദ്യം പറഞ്ഞത്. പിന്നീട് പോലീസ് ചോ ദ്യം ചെയ്യലിൽ കുട്ടിക്ക് ബാധ കയറിയതാ ണെന്നും മുകളിൽ നിന്ന് എടുത്ത് ചാടുകയും സ്വയം മുറിവേൽപ്പിക്കുകയുമായിരുന്നെന്നും അമ്മ തിരുത്തിപ്പറഞ്ഞു. കുന്തിരിക്കം കത്തി ച്ചപ്പോഴാണ് കുട്ടിയുടെ കൈയിൽ പൊള്ള ലേറ്റതെന്നും ഇവർ പറഞ്ഞിരുന്നു. അതിനി ടെ കുട്ടിയെ ആരോ മർദിച്ചു എന്ന അമ്മൂമ്മ യുടെ മൊഴിയുമുണ്ട്. മൊഴികൾ പരസ്പര വിരുദ്ധമായതിനാൽ ബന്ധുക്കൾ പോലീസ് നിരീക്ഷണത്തിലാണ്.
മൂന്നു വയസുകാരിക്ക് പരിക്ക് പറ്റിയ സം ഭവത്തിൽ ദുരൂഹത തുടരുകയാണ്. പരിക്ക് പറ്റിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതിൽ അമ്മക്കെതിരേ തൃക്കാക്കര പോലീസ് കേ സെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയിൽ പ രിക്ക് പറ്റിയ കുട്ടിയുമായി അമ്മയും മുത്തശി യുമാണ് പഴങ്ങനാട് ആശുപത്രിയിൽ എത്തി യത്. വീണ് പരിക്ക് പറ്റിയതാണെന്നാണ് ഇ വർ ആശുപത്രിയിൽ പറഞ്ഞത്. കുട്ടിയുടെ ശരീരമാകെ ഗുരുതരമായ പരിക്കുള്ളതു കൊണ്ട് വിദഗ്ദ്ധ ചികിത്സക്കായി അവിടെ നിന്നും കോലഞ്ചേരി മെഡിക്കൽ കോളേജി ലേക്ക് വിടുകയായിരുന്നു.
മെഡിക്കൽ കോളജ് ഡോക്ടർ പോലീസി നെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവ ന്നത്. കുട്ടിയുടെ ദേഹമാകെ കാണപ്പെട്ട മു റിവുകളും, കൈയിലെ പൊള്ളലേറ്റതും ഒരു ദിവസം സംഭവിച്ചതല്ലെന്ന് പോലീസ് സംശ യിക്കുന്നു. കുട്ടിയോടൊപ്പം താമസിച്ചവരെ ഒറ്റക്ക് ചോദ്യം ചെയ്താതാലെ സംഭവത്തി ന്റെ ചുരുൾ അഴിയുകയുള്ളുവെന്നാണ് പോ ലീസിന്റെ വിലയിരുത്തൽ. കുട്ടിയുടെ ബ ന്ധുക്കളായിട്ടുള്ളവർ വ്യത്യസ്ഥമായ മൊഴി കളാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. കുട്ടി ത നിയെ വരുത്തിയ പരിക്കുകളാണെന്ന ബ ന്ധുക്കൾ പറഞ്ഞത് പൂർണമായും പോലീ സ് വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ മാസം 22 നാണ് പുതുവൈപ്പ് സ്വdheശി കാക്കനാട് പള്ളത്തുപടിയിലെ വീട് വാടകക്ക് എടുത്തത്. അന്ന് രാത്രിയിലാണ് കുടുംബസമേതം വാടക വീട്ടിൽ ഇവർ താമസിക്കാൻ എത്തിയതെന്നും പരിസരവാസി കളുമായി യാതൊരു ബന്ധം സ്ഥാപിക്കുന്ന രീതിയിലുള്ള സമീപനമായിരുന്നില്ലെന്നും വാർഡ് കൗൺസിലർ സുനി കൈലാസ ഞ്ഞു. പള്ളത്തുപടിയിലുള്ള ഒരു വ്യക്തിയു ടെ മൂന്ന് നില അപ്പാർട്ട്മെന്റിലെ മൂന്നാം നി ലയിലെ വീടാണ് ഇവർ വാടകയ്ക്ക് എടുത്ത ത്. പരിക്കുപറ്റിയ കുട്ടിയുടെ അമ്മയും അമ്മ യുടെ ജ്യേഷ്ഠ സഹോദരിയും, അവരുടെ ഭ ർത്താവും, ഇവരുടെ മകനായ പന്ത്രണ്ടു വ യസുകാരനും, അമ്മൂമ്മയും ഒന്നിച്ചാണ് വാടക വീട്ടിൽ താമസിക്കുന്നത്. മൂന്നു വയസു കാരി കുട്ടിയുടെ കരച്ചിൽ പോലും പുറത്ത് കേട്ടിട്ടില്ലെന്നും അയൽക്കാർ പറഞ്ഞു. കുട്ടി യുടെ അമ്മയുടെ സഹോദരി ഭർത്താവും, പ ന്ത്രണ്ടു വയസുകാരനും തോളിൽ ഒരു ബാgu മായി ഞായറാഴ്ച രാത്രിയിൽ വെളിയിലേ ക്ക് പോകുന്നത് കണ്ടതായി അയൽക്കാർ പ റഞ്ഞു. അന്നു രാത്രിയിലാണ് കുട്ടിയെ ആ ശുപത്രിയിൽ കൊണ്ടുപോയത്.
അമ്മൂമ്മ, അനുജത്തി, പന്ത്രണ്ടു വയസ്സു കാരൻ എന്നിവരെ വാടക വീട്ടിലാക്കിയിട്ട് ഭാര്യയും ഭർത്താവുമൊന്നിച്ച് ജോലിക്കായി കാനഡയിൽ പോകുമെന്നാണ് പറഞ്ഞതെ ന്ന് കെട്ടിട ഉടമ പറഞ്ഞു. മൂന്നു മാസം പള്ളി ക്കരയിൽ വാടക വീട്ടിലായിരുന്നു ഇവർ താ മസിച്ചിരുന്നത്. അവിടെ ബഹളം വച്ച് ജനൽ പാളികൾ തകർത്തപ്പോഴാണ് പറഞ്ഞയച്ച തെന്ന് ഫ്ളാറ്റ് ഉടമ പറഞ്ഞു. കുട്ടി പരിക്കുപ റ്റി ആശുപത്രിയി ലായ സംഭവം അറിഞ്ഞ പ്പോൾ പള്ളിക്കരയിൽ ഇവർ താമസിച്ചിരു ന്ന വീട്ടുടമയുമായി ബന്ധപ്പെട്ടപ്പോഴാണ് അ വിടെനിന്നും ഇവരെ ഒഴിവാക്കിയ വിവരം അ റിഞ്ഞതെന്നും പള്ളത്തുപടിയിലെ ഫ്ളാറ്റു ടമ പറഞ്ഞു. കുട്ടിക്ക് ഗുരുതരമായി പരിക്കു പറ്റിയ സംഭവം ഏറെ ദുരൂഹതകൾ നിറഞ്ഞ താണെന്നാണ് വിലയിരുത്തൽ. ഈ സംഭവ ത്തിൽ ശിശുക്ഷേമ സമിതിയും ഇടപെട്ടിട്ടു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ