ടിക്കറ്റ് ചോദിച്ച ടിടിഇക്ക് ക്രൂരമർദനം; രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ
ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ടിടിഇയെ ട്രെയിനിൽ അതിഥി തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചു. പെരുമ്പാവൂർ സ്വദേശി ബെ സി(33)ക്കാണ് മർദ്ദനമേറ്റത്. മൊബൈൽ ഫോണും ചാർട്ടും പിടിച്ചു വാങ്ങി പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇന്നു പുലർച്ചെ ഒന്നിന് എറണാ കുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിൽ ആലുവയ്ക്കും തൃശൂരി നും ഇടയിൽ വച്ചാണ് സംഭവം. പതിനഞ്ചംഗ സംഘമാണ് ടിടിഇയെ മർദ്ദിച്ചതെന്നു പറയുന്നു. ഇവരിൽ രണ്ടുപേരെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. ബംഗാൾ സ്വ ദേശികളായ അനിക്കൂർ ഷെയ്ക്ക്, ഷൗക്കത്തലി എന്നിവരെയാണ് പി ടികൂടിയത്.
ദേഹമാസകലം മർദ്ദനമേറ്റ് അവശനായ ടിടിഇയെ തൃശൂർ ജനറൽആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കളമശേരി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് അതിഥി തൊഴിലാളികൾ ടിടിഇയെ കൂട്ടമായി ചേർന്ന് മർദ്ദിച്ചതെന്നു പറയു ന്നു. ടിക്കറ്റെടുക്കാതെ റിസർവേഷൻ കമ്പാർട്ട്മെന്റിലടക്കം യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികളുടെ എണ്ണം കൂടിവരികയാണെന്നു പറയുന്നു.
കൂട്ടത്തോടെ ആക്രമിച്ചിട്ടും പ്രതികളെ എല്ലാവരെയും പിടികൂടാൻ ക ഴിഞ്ഞില്ല. തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തി വിവരം കൈമാറിയ പ്പോൾ മാത്രമാണ് പോലീസെത്തി രണ്ടു പേരെയെങ്കിലും പിടികൂടിയ ത്. കണ്ടാൽ തിരിച്ചറിയുന്നവരാണ് മർദ്ദിച്ചതെന്ന് ടിടിഇ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ